ശരീരത്തിൽ വേദനകൾ
കൊത്തി വലിക്കുമ്പോൾ,
ഉയർന്നും താഴ്ന്നും
വലിഞ്ഞും കരഞ്ഞും
ശ്വാസകോശങ്ങൾ ഒരല്പം
വായുവിനായി യാചിക്കുമ്പോൾ,
കവിതകളിൽ നിന്നും
കവിതകളിലേയ്ക്കുള്ള ദൂരം
മിഥ്യയായി തുടരുന്നു.
ചുറ്റും വിശപ്പു തടവി
ചിരിച്ചിരിക്കുന്ന കുഞ്ഞുങ്ങൾ
പ്രണയം തലയ്ക്കു പിടിച്ച്
മരിക്കാൻ കൊതിക്കുന്നവരെ നോക്കി
അലറിച്ചിരിക്കുന്നു.
പതിയെ ആ ചിരികളുടെ ഓളങ്ങൾ
കടലായി ജീവനെ മുക്കിക്കൊല്ലുന്നു.
എങ്കിലും………….
Thursday 27 August 2009
ഒത്തിരിയെന്തൊക്കെയോ ഇപ്പോഴും ബാക്കിനിൽക്കുന്നു….
ഇപ്പോഴും
ഒരുമിച്ചു പറക്കുന്ന
രണ്ടു ശലഭങ്ങളെ കാണുമ്പോൾ
നിന്നെയാണോർമ്മ വരിക.
വഴിവക്കിൽ വാശിപിടിക്കുന്നൊരു
പെൺകുഞ്ഞിനെക്കണ്ടാൽ
നമ്മളെയാണോർമ്മ വരിക.
ഒരു ചുവന്ന പനിനീർപ്പൂവു കണ്ടാൽ
നിന്റെ കലങ്ങിയ കണ്ണുകൾ…
ഒരു വാടിയ മുല്ലപ്പൂവു കണ്ടാൽ
കുറേ മങ്ങിയ ചിത്രങ്ങൾ…
ഓർമ്മകൾ മാത്രം
ഒരിക്കലും നശിക്കാത്തതെന്തേ?
***************************************
നിന്നിൽ നിന്നടർത്തി
മാറ്റപ്പെടുമ്പോൾ
ഞാനൊരിലയാവുകയാണ്.
നിന്റെ മടിയിലേയ്ക്കു
കൊഴിഞ്ഞു വീഴാൻ കൊതിച്ചിട്ടും
കാറ്റിന്റെ കൈയിൽ പെട്ട്
കരയിൽ നിന്നകന്നു
പൊയ്ക്കൊണ്ടിരിക്കുന്നൊരില.
പച്ച നിറം വാർന്നു പോയി
ചുവപ്പിറ്റുന്നതു കൊണ്ട്
തിരിച്ചു പോവാനാവാതെ,
എവിടേയ്ക്കോ തിരക്കിട്ട്
പറന്നു കൊണ്ടേയിരിക്കുന്നൊരില.
********************************************
ഒരു കറുത്ത പൂച്ച
മരണം കൊതിപ്പിച്ച്
വെറുതേ നടന്നു നീങ്ങി.
ഒരു ചിതയുടെയഗ്നി
ജീവിതം കരിച്ച്
പതുക്കെയെരിഞ്ഞടങ്ങി.
ഒരു മരുപ്പച്ച
വേരുകളിലൂടെയിറങ്ങി
മണ്ണിലലിഞ്ഞു ചേർന്നു.
ഇനിയുറങ്ങണം…
സ്വസ്ഥമായുറങ്ങണം.
******************************************
ഒരുമിച്ചു പറക്കുന്ന
രണ്ടു ശലഭങ്ങളെ കാണുമ്പോൾ
നിന്നെയാണോർമ്മ വരിക.
വഴിവക്കിൽ വാശിപിടിക്കുന്നൊരു
പെൺകുഞ്ഞിനെക്കണ്ടാൽ
നമ്മളെയാണോർമ്മ വരിക.
ഒരു ചുവന്ന പനിനീർപ്പൂവു കണ്ടാൽ
നിന്റെ കലങ്ങിയ കണ്ണുകൾ…
ഒരു വാടിയ മുല്ലപ്പൂവു കണ്ടാൽ
കുറേ മങ്ങിയ ചിത്രങ്ങൾ…
ഓർമ്മകൾ മാത്രം
ഒരിക്കലും നശിക്കാത്തതെന്തേ?
***************************************
നിന്നിൽ നിന്നടർത്തി
മാറ്റപ്പെടുമ്പോൾ
ഞാനൊരിലയാവുകയാണ്.
നിന്റെ മടിയിലേയ്ക്കു
കൊഴിഞ്ഞു വീഴാൻ കൊതിച്ചിട്ടും
കാറ്റിന്റെ കൈയിൽ പെട്ട്
കരയിൽ നിന്നകന്നു
പൊയ്ക്കൊണ്ടിരിക്കുന്നൊരില.
പച്ച നിറം വാർന്നു പോയി
ചുവപ്പിറ്റുന്നതു കൊണ്ട്
തിരിച്ചു പോവാനാവാതെ,
എവിടേയ്ക്കോ തിരക്കിട്ട്
പറന്നു കൊണ്ടേയിരിക്കുന്നൊരില.
********************************************
ഒരു കറുത്ത പൂച്ച
മരണം കൊതിപ്പിച്ച്
വെറുതേ നടന്നു നീങ്ങി.
ഒരു ചിതയുടെയഗ്നി
ജീവിതം കരിച്ച്
പതുക്കെയെരിഞ്ഞടങ്ങി.
ഒരു മരുപ്പച്ച
വേരുകളിലൂടെയിറങ്ങി
മണ്ണിലലിഞ്ഞു ചേർന്നു.
ഇനിയുറങ്ങണം…
സ്വസ്ഥമായുറങ്ങണം.
******************************************
Sunday 12 July 2009
മരണത്തിന്റെ മുഖം
എഴുതിയും എഴുതാതെയും
പറഞ്ഞും പറയാതെയും
മനസ്സിൽ കൊണ്ടു നടന്ന
കവിതകളെല്ലാം
നിനക്കു വേണ്ടിയുള്ളതായിരുന്നു.
നീയറിഞ്ഞും അറിയാതെയും
കണ്ടും കാണാതെയും
നിന്റെ ചുറ്റും പറന്നു നടന്ന്
അവയെന്നിലേയ്ക്ക്
തിരികെ വരുമായിരുന്നു.
എന്റെ കടലിൽ ഓളങ്ങളുണ്ടാക്കിയിറങ്ങി
അവയെന്നും നിന്നെ
എന്നിലേയ്ക്കെത്തിയ്ക്കുമായിരുന്നു.
ഇപ്പോൾ,
നീയും ഞാനുമില്ലാത്ത കരയിൽ
അവർ ശ്വാസം മുട്ടി മരിക്കുന്നു.
ഒരിറക്ക് വെള്ളം കൊടുക്കാൻ
എനിയ്ക്കാവുന്നില്ല;
“നിനക്കോ”എന്നു ചോദിക്കാൻ
എനിയ്ക്കിന്നൊരു നാവുമില്ല.
എന്നിൽ നിന്നും മുറിച്ചുമാറ്റപ്പെട്ട
നിഴലിന്റെയോർമ്മകളിൽ,
ചേർത്തു വച്ച സ്വപ്നങ്ങൾ കരിയുന്നു;
പിറവി കാത്തിരുന്ന കവിതകൾ
കത്തിയമരുന്നു.
ഇതു തന്നെയല്ലേ മരണം?
അതോ മരണത്തിന്
വേറെയും മുഖങ്ങളുണ്ടോ?
പറഞ്ഞും പറയാതെയും
മനസ്സിൽ കൊണ്ടു നടന്ന
കവിതകളെല്ലാം
നിനക്കു വേണ്ടിയുള്ളതായിരുന്നു.
നീയറിഞ്ഞും അറിയാതെയും
കണ്ടും കാണാതെയും
നിന്റെ ചുറ്റും പറന്നു നടന്ന്
അവയെന്നിലേയ്ക്ക്
തിരികെ വരുമായിരുന്നു.
എന്റെ കടലിൽ ഓളങ്ങളുണ്ടാക്കിയിറങ്ങി
അവയെന്നും നിന്നെ
എന്നിലേയ്ക്കെത്തിയ്ക്കുമായിരുന്നു.
ഇപ്പോൾ,
നീയും ഞാനുമില്ലാത്ത കരയിൽ
അവർ ശ്വാസം മുട്ടി മരിക്കുന്നു.
ഒരിറക്ക് വെള്ളം കൊടുക്കാൻ
എനിയ്ക്കാവുന്നില്ല;
“നിനക്കോ”എന്നു ചോദിക്കാൻ
എനിയ്ക്കിന്നൊരു നാവുമില്ല.
എന്നിൽ നിന്നും മുറിച്ചുമാറ്റപ്പെട്ട
നിഴലിന്റെയോർമ്മകളിൽ,
ചേർത്തു വച്ച സ്വപ്നങ്ങൾ കരിയുന്നു;
പിറവി കാത്തിരുന്ന കവിതകൾ
കത്തിയമരുന്നു.
ഇതു തന്നെയല്ലേ മരണം?
അതോ മരണത്തിന്
വേറെയും മുഖങ്ങളുണ്ടോ?
( image from google)
Saturday 20 June 2009
മകൾക്ക്
നിന്റെ പതിഞ്ഞ കൊഞ്ചലുകൾ
എനിക്കുള്ളിൽ മിടിക്കുന്നുണ്ട്;
നിന്റെയിടറുന്ന വഴികളുടെ യാത്ര
എന്റെ ഹൃദയത്തിലൂടെ മാത്രം.
നിന്റെ കണ്ണുകളിലെയമ്പരപ്പ്
തുഴഞ്ഞുമടുത്ത വഞ്ചിക്കാരന്റെ
ഇഴയുന്ന മൂളിപ്പാട്ടു പോലെ
എന്നെ പ്രതീക്ഷയിലേയ്ക്ക്
വലിച്ചിടുന്നു,
ശേഷം, എല്ലാമറിഞ്ഞെന്ന പോലെ
നിന്റെ പൊട്ടിച്ചിരികൾ…
നിന്റെ കുഞ്ഞുകൈകളുടെ
പതുപതുത്ത നിഷ്കളങ്കത
ചുവപ്പിറ്റുന്നയീ കണ്ണുകളിൽ
ഉണരുന്നു, വീണുടയുന്നു.
രാത്രിമേഘങ്ങൾക്കിടയിലെങ്ങോ
സ്വപ്നങ്ങളോടു കൂട്ടുചേർന്ന്
നീയൊളിച്ചു കളിക്കുമ്പോഴെല്ലാം
അറിഞ്ഞുമറിയാതെയും
ഞാൻ നിനക്കു കാവലിരിക്കുകയാണ്;
എന്റെ വിരലുകൾ കടന്നു
നീയോടി മറയാതിരിക്കാൻ
ഞാനുറങ്ങാതിരിക്കുകയാണ്…
എനിക്കുള്ളിൽ മിടിക്കുന്നുണ്ട്;
നിന്റെയിടറുന്ന വഴികളുടെ യാത്ര
എന്റെ ഹൃദയത്തിലൂടെ മാത്രം.
നിന്റെ കണ്ണുകളിലെയമ്പരപ്പ്
തുഴഞ്ഞുമടുത്ത വഞ്ചിക്കാരന്റെ
ഇഴയുന്ന മൂളിപ്പാട്ടു പോലെ
എന്നെ പ്രതീക്ഷയിലേയ്ക്ക്
വലിച്ചിടുന്നു,
ശേഷം, എല്ലാമറിഞ്ഞെന്ന പോലെ
നിന്റെ പൊട്ടിച്ചിരികൾ…
നിന്റെ കുഞ്ഞുകൈകളുടെ
പതുപതുത്ത നിഷ്കളങ്കത
ചുവപ്പിറ്റുന്നയീ കണ്ണുകളിൽ
ഉണരുന്നു, വീണുടയുന്നു.
രാത്രിമേഘങ്ങൾക്കിടയിലെങ്ങോ
സ്വപ്നങ്ങളോടു കൂട്ടുചേർന്ന്
നീയൊളിച്ചു കളിക്കുമ്പോഴെല്ലാം
അറിഞ്ഞുമറിയാതെയും
ഞാൻ നിനക്കു കാവലിരിക്കുകയാണ്;
എന്റെ വിരലുകൾ കടന്നു
നീയോടി മറയാതിരിക്കാൻ
ഞാനുറങ്ങാതിരിക്കുകയാണ്…
( images from google)
Monday 8 June 2009
എന്നിലൂടെ
ഉള്ളിലേയ്ക്കുള്ളിലേയ്ക്കു നോക്കുമ്പോഴൊക്കെ
ഒരു വിളക്കണയുന്നു.
എവിടെയൊക്കെയോ ഉണ്ടായിരുന്നു
എന്നു കരുതിയ ഞാൻ
ഇപ്പോഴവിടെങ്ങുമില്ല.
ഇഴഞ്ഞിഴഞ്ഞു പുറത്തിറങ്ങുമ്പോൾ
കാത്തിരിക്കാനവരൊക്കെയുണ്ട്.
പൂത്തു നിൽക്കുന്ന വാകത്തണലിൽ
കടിയ്ക്കില്ലെന്നുറപ്പു പറഞ്ഞിട്ട്
ഒരു ചേര വീടു വച്ചിട്ടുണ്ട്.
രാത്രി പുലരുമ്പോഴൊക്കെ കാണാറുണ്ട്
ആ വീടിനു ചുറ്റും ചോരപ്പാടുകൾ.
പുറത്തേയ്ക്കു പുറത്തേയ്ക്കു നോക്കുമ്പോൾ
താഴ്വരകൾക്കു മുകളിലൊക്കെ മഞ്ഞുണ്ട്,
അതിനും താഴെ മരണം പൂക്കുന്നുണ്ട്.
ഇടയിലെത്തുരുത്തിൽ കടലാസു പൂക്കൾ
വരാനിരിക്കുന്ന വസന്തത്തെ കൊതിച്ചും ഭയന്നും
വിടർന്നും കൊഴിഞ്ഞും, പറന്നും മറന്നും….
വിടവുകളില്ലാതെ കയറിപ്പോകുന്ന പാളങ്ങളിൽ
ജീവിതം തടവിലിടുന്നവർ ഓർമ്മിക്കണം-
മിഥ്യയല്ലാത്ത വഴികളില്ലെന്ന്,
ചെന്നെത്താൻ കഴിയുന്ന ഒരു ലക്ഷ്യവുമില്ലെന്ന്.
ഉള്ളിലേയ്ക്കും പുറത്തേയ്ക്കും നോക്കാതെ
ഉറങ്ങിക്കിടക്കുമ്പോഴാണ്
ഞാൻ ജീവിച്ചിരിക്കുന്നുവെന്നറിയുന്നത്,
എനിക്കെന്നെ കാണാൻ പറ്റുന്നത്;
മറ്റുള്ളവർക്കും.
ഒരു വിളക്കണയുന്നു.
എവിടെയൊക്കെയോ ഉണ്ടായിരുന്നു
എന്നു കരുതിയ ഞാൻ
ഇപ്പോഴവിടെങ്ങുമില്ല.
ഇഴഞ്ഞിഴഞ്ഞു പുറത്തിറങ്ങുമ്പോൾ
കാത്തിരിക്കാനവരൊക്കെയുണ്ട്.
പൂത്തു നിൽക്കുന്ന വാകത്തണലിൽ
കടിയ്ക്കില്ലെന്നുറപ്പു പറഞ്ഞിട്ട്
ഒരു ചേര വീടു വച്ചിട്ടുണ്ട്.
രാത്രി പുലരുമ്പോഴൊക്കെ കാണാറുണ്ട്
ആ വീടിനു ചുറ്റും ചോരപ്പാടുകൾ.
പുറത്തേയ്ക്കു പുറത്തേയ്ക്കു നോക്കുമ്പോൾ
താഴ്വരകൾക്കു മുകളിലൊക്കെ മഞ്ഞുണ്ട്,
അതിനും താഴെ മരണം പൂക്കുന്നുണ്ട്.
ഇടയിലെത്തുരുത്തിൽ കടലാസു പൂക്കൾ
വരാനിരിക്കുന്ന വസന്തത്തെ കൊതിച്ചും ഭയന്നും
വിടർന്നും കൊഴിഞ്ഞും, പറന്നും മറന്നും….
വിടവുകളില്ലാതെ കയറിപ്പോകുന്ന പാളങ്ങളിൽ
ജീവിതം തടവിലിടുന്നവർ ഓർമ്മിക്കണം-
മിഥ്യയല്ലാത്ത വഴികളില്ലെന്ന്,
ചെന്നെത്താൻ കഴിയുന്ന ഒരു ലക്ഷ്യവുമില്ലെന്ന്.
ഉള്ളിലേയ്ക്കും പുറത്തേയ്ക്കും നോക്കാതെ
ഉറങ്ങിക്കിടക്കുമ്പോഴാണ്
ഞാൻ ജീവിച്ചിരിക്കുന്നുവെന്നറിയുന്നത്,
എനിക്കെന്നെ കാണാൻ പറ്റുന്നത്;
മറ്റുള്ളവർക്കും.
Inspirational
“There is an eye that never sleeps
Beneath the wing of night.
There is an ear that never shuts
When sink the beams of light.
There is an arm that never tires
When human strengths give away.
There is a love that never fails
When earthy loves decay.”
This is a poem by an anonymous author. But this was my favourite when I was small. When u feel that your world is empty, this will remind you of a world of God and angels, which will never be emptied of love and care. For Him, each and every being is precious.
Beneath the wing of night.
There is an ear that never shuts
When sink the beams of light.
There is an arm that never tires
When human strengths give away.
There is a love that never fails
When earthy loves decay.”
This is a poem by an anonymous author. But this was my favourite when I was small. When u feel that your world is empty, this will remind you of a world of God and angels, which will never be emptied of love and care. For Him, each and every being is precious.
Saturday 6 June 2009
ഉയരങ്ങളിൽ
കരുതലോടെയിരുന്നാലും കാറ്റടിക്കും
മേൽക്കൂരകൾ അപ്പൂപ്പൻ താടികളായി
ഉയരത്തിലേയ്ക്കുയരത്തിലേയ്ക്കു പറക്കും.
തെളിച്ചവും നിലാവും ഇരുട്ടും
പരസ്പരം മത്സരിച്ചുകൊണ്ടിരിക്കും,
തുറന്നു വച്ച ഒറ്റ മുറിയിലേയ്ക്കിറങ്ങാൻ.
അനാഥത്വത്തിന്റെ ഒടിഞ്ഞ ചിറകിനു
മഴത്തുള്ളികൾ പോലും നോവു നൽകും.
സ്നേഹത്തിന്റെ തിളക്കം തുടിയ്ക്കുന്ന
ഒരു നക്ഷത്രത്തുണ്ടിനും,
അടർന്നു പോയ ചിറകിന്റെയും
പറന്നു പോയ മേൽക്കൂരകളുടെയും
പ്രവചനങ്ങൾക്കൊപ്പമെത്താനാവില്ല;
അതിനെക്കാൾ വിശുദ്ധി നേടാനാവില്ല.
മേൽക്കൂരകൾ അപ്പൂപ്പൻ താടികളായി
ഉയരത്തിലേയ്ക്കുയരത്തിലേയ്ക്കു പറക്കും.
തെളിച്ചവും നിലാവും ഇരുട്ടും
പരസ്പരം മത്സരിച്ചുകൊണ്ടിരിക്കും,
തുറന്നു വച്ച ഒറ്റ മുറിയിലേയ്ക്കിറങ്ങാൻ.
അനാഥത്വത്തിന്റെ ഒടിഞ്ഞ ചിറകിനു
മഴത്തുള്ളികൾ പോലും നോവു നൽകും.
സ്നേഹത്തിന്റെ തിളക്കം തുടിയ്ക്കുന്ന
ഒരു നക്ഷത്രത്തുണ്ടിനും,
അടർന്നു പോയ ചിറകിന്റെയും
പറന്നു പോയ മേൽക്കൂരകളുടെയും
പ്രവചനങ്ങൾക്കൊപ്പമെത്താനാവില്ല;
അതിനെക്കാൾ വിശുദ്ധി നേടാനാവില്ല.
Saturday 30 May 2009
വെളിച്ചം.
ഒഴുകിയിറങ്ങുകയാണ്
നിന്റെ നനുത്ത സ്നേഹം.
എന്റെ വിരലുകളിലൂടെ,
എന്റെ മിഴികളിലൂടെ,
എവിടേയ്ക്കെന്നറിയാതെ.
എനിക്കു ചുറ്റുമിന്ന്
ആകാശമോ ഭൂമിയോ
കറുപ്പോ വെളുപ്പോ
സ്വർഗ്ഗമോ നരകമോ ഇല്ല;
നിന്റെ സ്വപ്നങ്ങളുടെ തണുപ്പു മാത്രം.
നിഴലുകൾക്കിടയിലേയ്ക്ക്
ഓടിമറയുന്നതിനു മുൻപ്
നീയെനിക്കു തന്ന
വാടാത്ത പൂക്കളുടെ ഓർമ്മയ്ക്ക്
ഞാനിത്തിരി
നിലാവു നിനക്കു തന്നുകൊള്ളട്ടേ?
കാലം കവർന്നെടുത്തവയ്ക്കു പകരം
സ്നേഹം നീട്ടുന്ന കുഞ്ഞു വെളിച്ചം.
നിന്റെ നനുത്ത സ്നേഹം.
എന്റെ വിരലുകളിലൂടെ,
എന്റെ മിഴികളിലൂടെ,
എവിടേയ്ക്കെന്നറിയാതെ.
എനിക്കു ചുറ്റുമിന്ന്
ആകാശമോ ഭൂമിയോ
കറുപ്പോ വെളുപ്പോ
സ്വർഗ്ഗമോ നരകമോ ഇല്ല;
നിന്റെ സ്വപ്നങ്ങളുടെ തണുപ്പു മാത്രം.
നിഴലുകൾക്കിടയിലേയ്ക്ക്
ഓടിമറയുന്നതിനു മുൻപ്
നീയെനിക്കു തന്ന
വാടാത്ത പൂക്കളുടെ ഓർമ്മയ്ക്ക്
ഞാനിത്തിരി
നിലാവു നിനക്കു തന്നുകൊള്ളട്ടേ?
കാലം കവർന്നെടുത്തവയ്ക്കു പകരം
സ്നേഹം നീട്ടുന്ന കുഞ്ഞു വെളിച്ചം.
Wednesday 20 May 2009
Subscribe to:
Posts (Atom)