Saturday, 6 June 2009

ഉയരങ്ങളിൽ

കരുതലോടെയിരുന്നാലും കാറ്റടിക്കും
മേൽക്കൂരകൾ അപ്പൂപ്പൻ താടികളായി
ഉയരത്തിലേയ്ക്കുയരത്തിലേയ്ക്കു പറക്കും.
തെളിച്ചവും നിലാവും ഇരുട്ടും
പരസ്പരം മത്സരിച്ചുകൊണ്ടിരിക്കും,
തുറന്നു വച്ച ഒറ്റ മുറിയിലേയ്ക്കിറങ്ങാൻ.
അനാഥത്വത്തിന്റെ ഒടിഞ്ഞ ചിറകിനു
മഴത്തുള്ളികൾ പോലും നോവു നൽകും.
സ്നേഹത്തിന്റെ തിളക്കം തുടിയ്ക്കുന്ന
ഒരു നക്ഷത്രത്തുണ്ടിനും,
അടർന്നു പോയ ചിറകിന്റെയും
പറന്നു പോയ മേൽക്കൂരകളുടെയും
പ്രവചനങ്ങൾക്കൊപ്പമെത്താനാവില്ല;
അതിനെക്കാൾ വിശുദ്ധി നേടാനാവില്ല.

2 comments:

അരുണ്‍ കരിമുട്ടം said...

കൊള്ളാട്ടോ:)

അച്ചു said...

നന്ദി, അരുൺ.